താമരശ്ശേരി ചുരത്തിൽ കൂടുങ്ങിയ ബസ് മാറ്റി : ഗതാഗത കുരുക്ക് നേരിട്ടത് മണിക്കൂറുകൾ
താമരശ്ശേരി:
താമരശ്ശേരി ചുരം ആറാം വളവിൽ തകരാറിലായ സ്വകാര്യ ടൂറിസ്റ്റ് ബസ്സ് മാറ്റി.
സെൻസർ തകരാറിൽ ആയതിനെ തുടർന്ന് പുലർച്ചെ ആറാം വളവിൽ
കുടുങ്ങിയ ബസ്സിന്റെ കമ്പനിയിൽ നിന്നും മെക്കാനിക്ക് എത്തിയ ശേഷമാണ് പ്രശ്നം പരിഹരിക്കാനായത്. പത്തരയോടെ ബസ് റോഡിൽ വീതി കൂടിയ ഭാഗത്തേക്ക് മാറ്റിയതോടെ മണിക്കൂറുകൾ റോഡിൽ കുടുങ്ങൾ വാഹനങ്ങൾ ഓടി തുടങ്ങി.
ബസ്സിലും മാറ്റും യാത്ര ചെയ്യുന്ന യാത്രക്കാർ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങി പ്രയാസം നേരിട്ടു.
2,3,4,5,6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏകദേശം അഞ്ച് മണിക്കൂറോളം ശക്തമായ ഗതാഗതകുരുക്കാണ് നേരിട്ടത്.
ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തുണ്ട്.